മതേതര പാര്‍ട്ടികള്‍ ഉവൈസിയുടെ വോട്ട് സൗജന്യമായി കിട്ടണം എന്ന വാശി ഉപേക്ഷിക്കണം.ബിജെപി വിജയിക്കാതിരിക്കണമെന്ന് നിങ്ങള്‍ക് താല്പര്യമുണ്ടെങ്കില്‍ അയാളുമായി മാന്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാമായിരുന്നു. ബിജെപിയിലേക്ക് ചാടാതിരിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥികളെ ഹോട്ടലില്‍ അടച്ചിടേണ്ട ഗതികേടുള്ള കോണ്‍ഗ്രസ്സിനെ വിശ്വസിച്ചു സൗജന്യമായി ജയിപ്പിച്ചു തന്നിട്ട് എന്ത് കാര്യം. അതിലേറെ നല്ലത് ബിജെപിക്ക് നേരിട്ട് വോട്ടു കൊടുക്കലല്ലേ. രാമക്ഷേത്രം നിര്‍മ്മാണം, ബീഫ് നിരോധനം ഏതു വിഷയത്തിലാണ് കോണ്‍ഗ്രസ്സ് ബിജെപിയില്‍ നിന്ന് ഭേദപ്പെട്ടത്. എത്ര ആഞ്ഞ് ഈ സമുദായത്തിന്റെ മുഖത്ത് ചവിട്ടിയാലും പിന്നെയും ഇവനെയൊക്കെ സൗജന്യമായി ജയിപ്പിക്കാന്‍ ഈ സമുദായത്തിന്‍റെ ബാധ്യതയാണ് എന്ന് കരുതുന്ന അറപ്പുള്ള അടിമത്തം ഈ സമുദായം എന്ന് ഉപേക്ഷിക്കുന്നോ അന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം തെളിഞ്ഞുവരും.
പിന്നെ മുസ്ലിം ലീഗ് അടക്കമുള്ള
മുസ്ലിം പാർട്ടികളെ കൂടെ കൂട്ടാതെ ഒന്നും കൊടുത്തില്ലെങ്കിലും മുസ്‌ലിങ്ങൾ കോൺഗ്രസ് ബിജെപി വരാതിരിക്കാൻ
വോട്ട് ചെയ്യേണ്ടവർ ആണ് എന്നാണ് ഈ
പറയുന്നതിന്റെ അർത്ഥം
അത് അംഗീകരിക്കാൻ കഴിയില്ലല്ലോ
പിന്നെ മുസ്‌ലിങ്ങൾ കോൺഗ്രസ് ന് എന്തിനു വോട്ട് ചെയ്യണം എന്ന മറു
ചോദ്യം ആണ് ഇവിടെ ഉയരേണ്ടത്
ബീഹാറിൽഒരു മണ്ഡലത്തിൽ ഉവൈസിയുടെ മജ്ലിസിന് കിട്ടിയത് '15350 വോട്ട്
അവിടേ കോണ്‍:ന് കിട്ടിയത് ആകെ 1515' ആരാണ്
മാറി നിക്കേണ്ടത് '?
ഒരു കാര്യം കൂടി ഓര്‍ക്കാം,
ഉവൈസിയും SDPIയും ഒന്നും ഈ തെരഞ്ഞെടുപ്പോടെ
ഒരിടത്തും പാര്‍ട്ടി പിരിച്ച് വിടുന്നില്ല,
എല്ലായിടത്തും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനം.
അടുത്ത സംസ്ത്ഥാനത്തും ഇത് തന്നെയാണ് ആവര്‍ത്തിക്കാന്‍ തീരുമാനം..
അതിനാല്‍,
ഉവൈസിയും SDPIയും നിന്നാല്‍ തോറ്റ് തുന്നം പാടും
എന്ന് ഉറപ്പുളള അപ്പൂപ്പന്‍ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയത്തെ അംഗീകരിക്കുക,,
അര്‍ഹതപ്പെട്ടത് നല്‍കുക,,
അല്ലെങ്കില്‍ പോയി വീട്ടിലിരിക്കുക..
"ഇടതുപക്ഷത്തിന് മഹാസഖ്യത്തില്‍ ഇടംകൊടുത്തവര്‍ അസദുദ്ദീന്‍ ഉവൈസി ഉള്‍പ്പെടെ മുസ്‌ലിം രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ക്ക് കൂടി
ഇടംകൊടുക്കാന്‍ തയ്യാറാകണമായിരുന്നു.."
: മുസ്‌ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍സെക്രട്ടറി
സി.കെ.സുബൈര്‍.
ഉവൈസിയെ കല്ലെറിയും മുമ്പ് പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക്
എൽഡിഎഫ് - യു ഡി ഫ് മതേതര മുന്നണികളുടെ ശ്രദ്ധ ക്ഷണിക്കുന്നു.
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ഹിന്ദുസമുദായത്തിലെ 32
ശതമാനം വരുന്നവരും ബി
ജെ പി ക്കാണ് വോട്ടു ചെയ്തത് എന്ന് ആശങ്കപ്പെടുകയും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ ഇനിയും ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് തന്നെ പിന്തുണ തരികയും വേണമെന്ന് പറയുകയും ചെയ്യുന്ന ഇടതു - വലതു മതേതര മുന്നണികൾക്ക്
രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടേണ്ട ആവിശ്യകതയെ സംബന്ധിച്ചും വർഗീയ കക്ഷിയായ ബി ജെ പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുന്നതിലും എത്രത്തോളം ജാഗ്രതയുണ്ട്
എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്
സംസ്ഥാനത്തെ ബി ജെ പി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയായ പാലക്കാട് .
ചില വാർഡുകളിലെ തെരെഞ്ഞെടുപ്പു ഫലങ്ങൾ നാം പരിശോധിക്കണം.
കഴിഞ്ഞ ലോകസഭാ
തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാനുമായ സി കൃഷ്ണകുമാർ
മത്സരിച്ച് വിജയിച്ച കൊപ്പം വാർഡിന്റെ
വോട്ടിങ്ങ് നില കാണണം.
ബി ജെ പി : 470 , സി പി ഐ എം : 372, കോൺഗ്രസ്: 431. കോൺഗ്രസും സിപിഎം ഉം
ധാരണയുണ്ടായിരുന്നെങ്കിൽ ചുരുങ്ങിയത്
803 വോട്ടുകൾ നേടി 333 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ മതേതര മുന്നണിക്ക്
കൃഷ്ണകുമാറിനെ തോൽപ്പിക്കാമായിരുന്നു.
മേപ്പറമ്പ് വാർഡിൽ
ബി ജെ പി ജയിച്ചത് 786 വോട്ടുകൾ നേടിയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 458 വോട്ടുകൾ. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചത് 490 വോട്ടുകൾ. ഒന്നിച്ചു നിന്നിരുന്നെങ്കിൽ
948 വോട്ടുകൾ നേടി 162 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ ബി ജെ പി യെ പരാജയപ്പെടുത്താമായിരുന്നു. ബി ജെ
പി സ്ഥാനാർത്ഥിക്ക് ജയിക്കാൻ അവസരം കൊടുത്ത
ഇടതനും വലതനും ഇവിടെ നിർത്തിയിരുന്നത്
മുസ്ലിം വനിതാ സ്ഥാനാർത്ഥികളെയായിരുന്നുവെന്ന് ഇതിനോട് ചേർത്തുവായിക്കണം.
ഒലവക്കോട് സെൻട്രൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 765 വോട്ടുകൾ.
കോൺഗ്രസിന് 590 ഉം ഇടതു സ്വതന്ത്രന് 372 ഉം വോട്ടുകൾ.
ഒന്നിച്ച്നിന്നിരുന്നുവെങ്കിൽ 962 വോട്ടുകൾ നേടി 197 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
ബിജെപിയെ തോൽപ്പിക്കാമായിരുന്നു. ഇവിടെയും ഇരുമുന്നണികൾ നിർത്തിയിരുന്നത് മുസ്ലിം സ്ഥാനാർത്ഥികളെയായിരുന്നു.
പള്ളിപ്പുറം വാർഡിൽ
ബിജെപി സ്ഥാനാർത്ഥി വിജയിച്ചത് 557 വോട്ടുകൾ നേടിയാണ്. കോൺഗ്രസിന്
457 ഉം ഇടത് സ്വതന്ത്രന് 322 ഉം
വോട്ടുകളാണ് ലഭിച്ചത്. ഒന്നിച്ച്നിന്നിരുന്നെങ്കിൽ
779 വോട്ടുകൾ നേടി 222 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയെ
പരാജയപ്പെടുത്താമായിരുന്നു.
തോണിപ്പാളയം വാർഡിൽ
ബി ജെ പി ക്ക് ലഭിച്ചത് 709 വോട്ടുകൾ. കോൺഗ്രസിന് 273, ഇടത് സ്വതന്ത്രന് 437,
മറ്റൊരു മതേതര സ്വാതന്ത്രന്
69 എന്നീ നിലയിലാണ് വോട്ടുകൾ. ഒന്നിച്ച് നിന്നിരുന്നെങ്കിൽ 779 വോട്ടുകൾ
നേടി 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി യെ പരാജയപ്പെടുത്താമായിരുന്നു.
തെരെഞ്ഞെടുപ്പു ഘട്ടത്തിൽ
ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനുള്ള അവസരം കോൺഗ്രസ് - ലീഗ് - സി പി എം നേതൃത്വത്തിൽ ഇല്ലാതാക്കി. ബിജെപിക്ക്
ഭരണം ലഭിച്ചപ്പോൾ ജനങ്ങളുടെ കണ്ണിൽ
പൊടിയിടാനുള്ള ചില അവിശ്വാസ പ്രമേയ നാടകങ്ങളുമായി
യുഡിഎഫി ന്റെ നേതൃത്വം രംഗത്ത് വന്നു. അവിശ്വാസം വിജയിക്കാൻ 27 പേരുടെ പിന്തുണ വേണ്ടിടത്ത് യു ഡി എഫിനു ലഭിച്ചത് 26 വോട്ടുകളാണ്. എന്നാൽ
കോൺഗ്രസിന്റെ കൗൺസിലർ വി.
ശരവണൻ നാടകീയമായി രാജിവെച്ചു. വി. ശരവണനെ ബി ജെ പി പണം കൊടുത്ത് സ്വാധീനിച്ചു എന്ന് പറയുമ്പോഴും ശരവണൻ എന്ന കോൺഗ്രസ് കൗൺസിലറെ പിടിച്ചു നിർത്താൻ കഴിയാത്ത
വിധം ദുർബലമായിരുന്നു മതേതര കോൺഗ്രസ്.
ശരവണന്റെ രാജിയെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും ഇടപെടലുകൾ
നടത്താൻ ലീഗ് - കോൺഗ്രസ് മുന്നണിക്ക്
താൽപര്യമില്ലായിരുന്നുവെന്നതാണ് മറ്റൊരു
സത്യം.
അവിശ്വാസ പ്രമേയം പാസാകാൻ ഓരോ ബി ജെ പി വിരുദ്ധ
കൗൺസിലർമാരുടെയും വോട്ടുകൾ നിർണായമായിരുന്നു
എന്നിരിക്കേ പ്രമേയം പാസാകുന്നതിന്
ആഴ്ച്ചകൾക്ക്മുമ്പ് പുതുപ്പള്ളി തെരുവിലെ ലീഗ് വിമതനായി മത്സരിച്ച് വിജയിച്ചിരുന്ന കെ സൈതലവിക്കെതിരെ കള്ളകേസ് കൊടുത്ത്
കോടതി വിധി സമ്പാദിച്ച് അവിശ്വാസ പ്രമേയത്തിൽ വോട്ടു ചെയ്യാനുള്ള അദ്ദേഹത്തിന്റെ അവസരം നഷ്ട്ടപ്പെടുത്തിയത് ലീഗ് നിയോജക മണ്ഡലം
പ്രസിഡന്റ് ടി എ അബ്ദുൽ അസീസായിരുന്നു.
മുനിസിപ്പൽ വൈസ് ചെയമാൻ ബിജെപി നേതാവായ സി കൃഷ്ണകുമായുള്ള ഇദ്ദേഹത്തിന്റെ അവിശുദ്ധ ബന്ധം പാലക്കാട്ട് പരസ്യമായ രഹസ്യമാണ്.
ഇപ്പോഴും അവിശ്വാസ
പ്രമേയം പാസാക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതിൽ മുസ്ലിംലീഗ് നേതൃത്വം പ്രത്യേകം ജാഗ്രത പുലർത്തുന്നു എന്നത്
ശ്രദ്ധേയമാണ്. അവിശ്വാസ പ്രമേയം കൊണ്ട് വരാൻ യു ഡി എഫ് വീണ്ടും
ശ്രമിക്കുന്നു എന്ന് വാർത്തവരുന്ന സാഹചര്യത്തിലാണ്
പ്രമേയം പാസാക്കാനുള്ള ചർച്ചകൾക്ക് പോലും കാത്തു നിൽക്കാതെ 2019 ജൂൺ 29 ന് സർക്കാർ ജോലിലഭിച്ചുവെന്ന് പറഞ്ഞ്
ലീഗ് കൗൺസിലർ ഹാസില എ എം രാജിവെച്ചത്.
മതേതര കേരളത്തിൽ ബി ജെ പി എന്ന വർഗീയ ശക്തിയുടെ
അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും
മതേതര മുന്നണികൾ എന്നവകാശപ്പെടുന്ന
ഇടതനും വലതനും സ്വീകരിക്കാൻ പോകുന്ന നിലപാടിന്റെ ട്രാക്ക് റെക്കോർഡാണ് ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി.
ഈ തദ്ദേശ സ്വയംഭരണ
തെരെഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ മതേതര മുന്നണികൾ അവരുടെ സംഘപരിവാർ വിരുദ്ധത പ്രവർത്തിയിൽ തെളിയിക്കൂ.... ഉവൈസിയെ
നമുക്ക് ഒന്നിച്ച് കല്ലെറിയാം.
Comments