Skip to main content

മുസ്ലിം വോട്ടുകള്‍ക്ക് മേല്‍ കഴുക കണ്ണുകള്‍!!

 

 

മതേതര പാര്‍ട്ടികള്‍ ഉവൈസിയുടെ വോട്ട് സൗജന്യമായി കിട്ടണം എന്ന വാശി ഉപേക്ഷിക്കണം.ബിജെപി വിജയിക്കാതിരിക്കണമെന്ന് നിങ്ങള്‍ക് താല്പര്യമുണ്ടെങ്കില്‍ അയാളുമായി മാന്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാമായിരുന്നു. ബിജെപിയിലേക്ക് ചാടാതിരിക്കാന്‍ സ്വന്തം സ്ഥാനാര്‍ഥികളെ ഹോട്ടലില്‍ അടച്ചിടേണ്ട ഗതികേടുള്ള  കോണ്‍ഗ്രസ്സിനെ വിശ്വസിച്ചു സൗജന്യമായി ജയിപ്പിച്ചു തന്നിട്ട് എന്ത് കാര്യം. അതിലേറെ നല്ലത് ബിജെപിക്ക് നേരിട്ട് വോട്ടു കൊടുക്കലല്ലേ. രാമക്ഷേത്രം നിര്‍മ്മാണം, ബീഫ് നിരോധനം ഏതു വിഷയത്തിലാണ് കോണ്‍ഗ്രസ്സ്‌ ബിജെപിയില്‍ നിന്ന് ഭേദപ്പെട്ടത്. എത്ര ആഞ്ഞ് ഈ സമുദായത്തിന്റെ മുഖത്ത് ചവിട്ടിയാലും പിന്നെയും ഇവനെയൊക്കെ സൗജന്യമായി ജയിപ്പിക്കാന്‍  ഈ സമുദായത്തിന്‍റെ  ബാധ്യതയാണ് എന്ന് കരുതുന്ന അറപ്പുള്ള അടിമത്തം ഈ സമുദായം എന്ന് ഉപേക്ഷിക്കുന്നോ അന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം തെളിഞ്ഞുവരും.

 

പിന്നെ മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം പാർട്ടികളെ കൂടെ കൂട്ടാതെ ഒന്നും കൊടുത്തില്ലെങ്കിലും മുസ്‌ലിങ്ങൾ കോൺഗ്രസ്‌ ബിജെപി വരാതിരിക്കാൻ വോട്ട് ചെയ്യേണ്ടവർ ആണ് എന്നാണ് ഈ പറയുന്നതിന്റെ അർത്ഥം
അത് അംഗീകരിക്കാൻ കഴിയില്ലല്ലോ
പിന്നെ മുസ്‌ലിങ്ങൾ കോൺഗ്രസ്‌ ന് എന്തിനു വോട്ട് ചെയ്യണം എന്ന മറു ചോദ്യം ആണ് ഇവിടെ ഉയരേണ്ടത്

ബീഹാറിൽഒരു മണ്ഡലത്തിൽ ഉവൈസിയുടെ മജ്ലിസിന് കിട്ടിയത് '15350 വോട്ട്
അവിടേ കോണ്‍:ന് കിട്ടിയത് ആകെ 1515' ആരാണ് മാറി നിക്കേണ്ടത് '?

ഒരു കാര്യം കൂടി ഓര്‍ക്കാം,

ഉവൈസിയും SDPIയും ഒന്നും ഈ തെരഞ്ഞെടുപ്പോടെ ഒരിടത്തും പാര്‍ട്ടി പിരിച്ച് വിടുന്നില്ല,
എല്ലായിടത്തും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനം.

അടുത്ത സംസ്ത്ഥാനത്തും ഇത് തന്നെയാണ് ആവര്‍ത്തിക്കാന്‍ തീരുമാനം..

അതിനാല്‍,
ഉവൈസിയും SDPIയും നിന്നാല്‍ തോറ്റ് തുന്നം പാടും എന്ന് ഉറപ്പുളള അപ്പൂപ്പന്‍ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയത്തെ അംഗീകരിക്കുക,,
അര്‍ഹതപ്പെട്ടത് നല്‍കുക,,

അല്ലെങ്കില്‍ പോയി വീട്ടിലിരിക്കുക..


"ഇടതുപക്ഷത്തിന് മഹാസഖ്യത്തില്‍ ഇടംകൊടുത്തവര്‍ അസദുദ്ദീന്‍ ഉവൈസി ഉള്‍പ്പെടെ മുസ്‌ലിം രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ക്ക് കൂടി ഇടംകൊടുക്കാന്‍ തയ്യാറാകണമായിരുന്നു.."
: മുസ്‌ലിം യൂത്ത്ലീഗ് ദേശീയ ജനറല്‍സെക്രട്ടറി സി.കെ.സുബൈര്‍.

ഉവൈസിയെ കല്ലെറിയും മുമ്പ് പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് എൽഡിഎഫ് - യു ഡി ഫ് മതേതര മുന്നണികളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിലെ ഹിന്ദുസമുദായത്തിലെ 32 ശതമാനം വരുന്നവരും ബി ജെ പി ക്കാണ് വോട്ടു ചെയ്തത് എന്ന് ആശങ്കപ്പെടുകയും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ ഇനിയും ന്യൂനപക്ഷങ്ങൾ തങ്ങൾക്ക് തന്നെ പിന്തുണ തരികയും വേണമെന്ന് പറയുകയും ചെയ്യുന്ന ഇടതു - വലതു മതേതര മുന്നണികൾക്ക് രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടേണ്ട ആവിശ്യകതയെ സംബന്ധിച്ചും വർഗീയ കക്ഷിയായ ബി ജെ പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്തുന്നതിലും എത്രത്തോളം ജാഗ്രതയുണ്ട് എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് സംസ്ഥാനത്തെ ബി ജെ പി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയായ പാലക്കാട് .
ചില വാർഡുകളിലെ തെരെഞ്ഞെടുപ്പു ഫലങ്ങൾ നാം പരിശോധിക്കണം.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാനുമായ സി കൃഷ്ണകുമാർ മത്സരിച്ച് വിജയിച്ച കൊപ്പം വാർഡിന്റെ വോട്ടിങ്ങ് നില കാണണം.

ബി ജെ പി : 470 , സി പി ഐ എം : 372, കോൺഗ്രസ്: 431. കോൺഗ്രസും സിപിഎം ഉം ധാരണയുണ്ടായിരുന്നെങ്കിൽ ചുരുങ്ങിയത് 803 വോട്ടുകൾ നേടി 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മതേതര മുന്നണിക്ക് കൃഷ്ണകുമാറിനെ തോൽപ്പിക്കാമായിരുന്നു.

മേപ്പറമ്പ് വാർഡിൽ ബി ജെ പി ജയിച്ചത് 786 വോട്ടുകൾ നേടിയാണ്. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 458 വോട്ടുകൾ. ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചത് 490 വോട്ടുകൾ. ഒന്നിച്ചു നിന്നിരുന്നെങ്കിൽ 948 വോട്ടുകൾ നേടി 162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി ജെ പി യെ പരാജയപ്പെടുത്താമായിരുന്നു. ബി ജെ പി സ്ഥാനാർത്ഥിക്ക് ജയിക്കാൻ അവസരം കൊടുത്ത ഇടതനും വലതനും ഇവിടെ നിർത്തിയിരുന്നത് മുസ്ലിം വനിതാ സ്ഥാനാർത്ഥികളെയായിരുന്നുവെന്ന് ഇതിനോട് ചേർത്തുവായിക്കണം.

ഒലവക്കോട് സെൻട്രൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് 765 വോട്ടുകൾ. കോൺഗ്രസിന് 590 ഉം ഇടതു സ്വതന്ത്രന് 372 ഉം വോട്ടുകൾ. ഒന്നിച്ച്നിന്നിരുന്നുവെങ്കിൽ 962 വോട്ടുകൾ നേടി 197 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയെ തോൽപ്പിക്കാമായിരുന്നു. ഇവിടെയും ഇരുമുന്നണികൾ നിർത്തിയിരുന്നത് മുസ്ലിം സ്ഥാനാർത്ഥികളെയായിരുന്നു.

പള്ളിപ്പുറം വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചത് 557 വോട്ടുകൾ നേടിയാണ്. കോൺഗ്രസിന് 457 ഉം ഇടത് സ്വതന്ത്രന് 322 ഉം വോട്ടുകളാണ് ലഭിച്ചത്. ഒന്നിച്ച്നിന്നിരുന്നെങ്കിൽ 779 വോട്ടുകൾ നേടി 222 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു.

തോണിപ്പാളയം വാർഡിൽ ബി ജെ പി ക്ക് ലഭിച്ചത് 709 വോട്ടുകൾ. കോൺഗ്രസിന് 273, ഇടത് സ്വതന്ത്രന് 437, മറ്റൊരു മതേതര സ്വാതന്ത്രന് 69 എന്നീ നിലയിലാണ് വോട്ടുകൾ. ഒന്നിച്ച് നിന്നിരുന്നെങ്കിൽ 779 വോട്ടുകൾ നേടി 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി യെ പരാജയപ്പെടുത്താമായിരുന്നു.

തെരെഞ്ഞെടുപ്പു ഘട്ടത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താനുള്ള അവസരം കോൺഗ്രസ് - ലീഗ് - സി പി എം നേതൃത്വത്തിൽ ഇല്ലാതാക്കി. ബിജെപിക്ക് ഭരണം ലഭിച്ചപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചില അവിശ്വാസ പ്രമേയ നാടകങ്ങളുമായി യുഡിഎഫി ന്റെ നേതൃത്വം രംഗത്ത് വന്നു. അവിശ്വാസം വിജയിക്കാൻ 27 പേരുടെ പിന്തുണ വേണ്ടിടത്ത് യു ഡി എഫിനു ലഭിച്ചത് 26 വോട്ടുകളാണ്. എന്നാൽ കോൺഗ്രസിന്റെ കൗൺസിലർ വി. ശരവണൻ നാടകീയമായി രാജിവെച്ചു. വി. ശരവണനെ ബി ജെ പി പണം കൊടുത്ത് സ്വാധീനിച്ചു എന്ന് പറയുമ്പോഴും ശരവണൻ എന്ന കോൺഗ്രസ് കൗൺസിലറെ പിടിച്ചു നിർത്താൻ കഴിയാത്ത വിധം ദുർബലമായിരുന്നു മതേതര കോൺഗ്രസ്. ശരവണന്റെ രാജിയെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും ഇടപെടലുകൾ നടത്താൻ ലീഗ് - കോൺഗ്രസ് മുന്നണിക്ക് താൽപര്യമില്ലായിരുന്നുവെന്നതാണ് മറ്റൊരു സത്യം.

അവിശ്വാസ പ്രമേയം പാസാകാൻ ഓരോ ബി ജെ പി വിരുദ്ധ കൗൺസിലർമാരുടെയും വോട്ടുകൾ നിർണായമായിരുന്നു എന്നിരിക്കേ പ്രമേയം പാസാകുന്നതിന് ആഴ്ച്ചകൾക്ക്മുമ്പ് പുതുപ്പള്ളി തെരുവിലെ ലീഗ് വിമതനായി മത്സരിച്ച് വിജയിച്ചിരുന്ന കെ സൈതലവിക്കെതിരെ കള്ളകേസ് കൊടുത്ത് കോടതി വിധി സമ്പാദിച്ച് അവിശ്വാസ പ്രമേയത്തിൽ വോട്ടു ചെയ്യാനുള്ള അദ്ദേഹത്തിന്റെ അവസരം നഷ്ട്ടപ്പെടുത്തിയത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി എ അബ്ദുൽ അസീസായിരുന്നു. മുനിസിപ്പൽ വൈസ് ചെയമാൻ ബിജെപി നേതാവായ സി കൃഷ്ണകുമായുള്ള ഇദ്ദേഹത്തിന്റെ അവിശുദ്ധ ബന്ധം പാലക്കാട്ട് പരസ്യമായ രഹസ്യമാണ്.

ഇപ്പോഴും അവിശ്വാസ പ്രമേയം പാസാക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നതിൽ മുസ്ലിംലീഗ് നേതൃത്വം പ്രത്യേകം ജാഗ്രത പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. അവിശ്വാസ പ്രമേയം കൊണ്ട് വരാൻ യു ഡി എഫ് വീണ്ടും ശ്രമിക്കുന്നു എന്ന് വാർത്തവരുന്ന സാഹചര്യത്തിലാണ് പ്രമേയം പാസാക്കാനുള്ള ചർച്ചകൾക്ക് പോലും കാത്തു നിൽക്കാതെ 2019 ജൂൺ 29 ന് സർക്കാർ ജോലിലഭിച്ചുവെന്ന് പറഞ്ഞ് ലീഗ് കൗൺസിലർ ഹാസില എ എം രാജിവെച്ചത്.

മതേതര കേരളത്തിൽ ബി ജെ പി എന്ന വർഗീയ ശക്തിയുടെ അധികാരമുറപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും മതേതര മുന്നണികൾ എന്നവകാശപ്പെടുന്ന ഇടതനും വലതനും സ്വീകരിക്കാൻ പോകുന്ന നിലപാടിന്റെ ട്രാക്ക് റെക്കോർഡാണ് ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി.

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ മതേതര മുന്നണികൾ അവരുടെ സംഘപരിവാർ വിരുദ്ധത പ്രവർത്തിയിൽ തെളിയിക്കൂ.... ഉവൈസിയെ നമുക്ക് ഒന്നിച്ച് കല്ലെറിയാം.

 

 

 

 

 

Comments

Popular posts from this blog

മാസിക

അനുഭവങ്ങളുടെ ഒരു കൂമ്പാരമാണ് സത്യത്തില്‍ ജീവിതം. തുടക്കവും ഒടുക്കവും എല്ലാവര്ക്കും അറിയാവുന്ന മറ്റൊരു സത്യം. കാര്യങ്ങള്‍ ഇതാണെങ്കിലും ജീവിതം അത്രയ്ക്ക് സുഖകരമൊന്നുമായിരിക്കില്ല പലപ്പോഴും പലര്‍ക്കും.  പ്രവാസിയായി അവതാരമെടുത്തിരിക്കുന്നവര്‍ക്കാണ് താരതമ്യേനെ കൂടുതല്‍ അനുഭവങ്ങള്‍. ആകെ പരിഭ്രാമിചിരിക്കുംബോഴാനു സ്കൂളില്‍ പഠിച്ചിരുന്ന ഏകദേശം പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്തിനെ  ബഹറിനില്‍ ഉണ്ടെന്നു ഫേസ് ബുക്കില്‍ നിന്നും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ കാണാനും സാധിച്ചു. അവന്‍ വീണ്ടും സന്തോഷിപ്പിച്ചു, എന്നോടൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച മറ്റൊരു സുഹൃത്ത് കൂടി ഇവിടുണ്ട് പോലും. പിന്നെ സൗദിയിലുള്ള സുഹൃത്ത് വഴി ഒന്ന് രണ്ടാളുകള്‍ കൂടി എത്തി.. ചുരുക്കത്തില്‍ പ്രവാസം ആദ്യം തന്നെ പ്രയാസമായില്ല. കുറച്ചു മാസത്തേക്കെങ്കിലും  ഭാര്യയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കണമെന്നതാണ് വേദന. ഇപ്പോള്‍ കുബ്ബൂസുസുകളുടെയും കട്ടന്റെയും ലോകത്തെത്തിയത് പോലെ. മഗരിബിനു പള്ളിയില്‍ ഇന്ചിയിട്ട ചായയും കിട്ടുന്നുണ്ട്‌. പുതിയ കുറച്ചു പരിചയങ്ങളും എത്തി പിടിക്കാന്‍ സാധിച്ചു. കറുത്തവന്റെയും വെളുത്തവന്റ...

Tell the truths

 The Arabs should show the guts to produce videos in English demonstrating the real stats and facts to debunk the "islamophobia built on false and fake narratives". To make Israel crimes supported, the zionists, imperialists, colonialists and now fascists coined and propagate the word terrorism too much to polarize and stop thinking justice. The responsibility definitely with the people initially targeted by then islamophobic elements. We have various books, articles, videos etc are available to support the truths. Only thing is to act and make the Muslims free from being attacked or tortured only because of the fake narratives. At this time, the world witness how much hatreds kills innocent humans around the globe. When Palestine is the truth, no one stops Israel which itself is an occupier and oppressor. When secularism and humanity prevails atleast on educational forums, it's high time gather conferences initiated by Arabs, and show the truths visually. Islam and it...

ഓര്‍മക്കൂട് (അനുഭവങ്ങള്‍)

വൈകുന്നേരം സ്കൂള്‍ വിട്ടു. രാജുവങ്കിള്‍ വരാന്‍ വൈകും, എന്നാല്‍ പിന്നെ  ബദാം ഉപയോഗിച്ച് ചെരുപ്പ് ക്രിക്കറ്റ്‌ കളിക്കാമെന്ന് തീരുമാനമായി. പ്ലേ ഗ്രൗണ്ടില്‍ വോളി ബോള്‍ കോര്ടിലെ ഒരു തൂണ് നമ്മള്‍ കയ്യടക്കി. സുബിന്‍..റോബി..എല്‍വിസ്‌..അജയ്‌... ഇവരൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു എന്നാണ് ഓര്മ. കൂട്ടത്തില്‍ ചില കൂട്ടുകാരുടെ അനിയന്മാരും. കളി മുന്നോട്ടു പോയി.. ഇടയ്ക്കു എന്തോ കഷപിശയായി... എക്സാം എഴുതാന്‍ ഉപയോഗിക്കുന്ന ബൈന്‍ഡ് ആണ് നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ്. അത് വെച്ച് ഒരു അടി കൊടുത്തു കൂട്ടത്തിലെ ഒരനിയന്‍ ചെക്കന്. സംഭവം അല്പം ഗൌരവമുള്ളതായി. ടീച്ചര്‍ വിളിപ്പിചിരിക്കുന്നു. ഞാന്‍ ശെരിക്കും പേടിച്ചു വിറക്കുന്നുണ്ടായിരുന്നു. പക്ഷെ ആരായിരിക്കും അത് ഉടനെ അവിടെ എത്തിച്ചത്..? എന്തായാലും പേടിച്ചു പേടിച്ചു ടീച്ചറിന്റെ മുന്‍പില്‍ ഹാജരായി. കണ്ണാടി വെച്ച അവള്‍ എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവളുടെ അനിയനെയാണോ ഞാന്‍ അടിച്ചത്, അല്ല അവളുടെ കൂട്ടുകാരിയുടെ അനിയനെ. അവര്‍ അപ്പുറത്ത് മാറി നിന്ന് അതിനെക്കാള്‍ രൂക്ഷമായി തുറിച്ചു നോക്കുന്നു.. അവള്‍ക്കു ഉണ്ടാക്കണ്ണായിരുന്നു. എനിക്ക് നല്ല ഒരു നു...